Skip to main content

വെളുമ്പനും കറുമ്പനും

കഥ
Malayalam Short story, Malayalam Kadhakal, മലയാളം കഥ, മലയാളം കഥകൾ, മലയാളം സാഹിത്യം, Malayalam literature, മലയാളം, കേരളം, കഥകൾ, സാഹിത്യം, ചെറുകഥ, Malayalam Story

മുകളിലത്തെ മിനുസമുള്ള പ്രതലത്തിൽ ശരിക്കും പിടിച്ച് ഇരിക്കാൻ പറ്റിയില്ല. ബസിന് ചെറിയ തോതിൽ കുലുക്കവും ഉണ്ടായിരുന്നു. പിടിവിട്ടു പോയ വെളുമ്പൻ പല്ലി നേരേ പോയി വീഴുന്നത് ലതികയുടെ കഴുത്തിനു പുറകിലാണ്. ഒരു പിടുത്തം! പിന്നെ ഇക്കിളിയിട്ടു കൊണ്ട് ഓടി മറഞ്ഞു..

ലതിക തിരിഞ്ഞു നോക്കിയപ്പോൾ, കണ്ടത് തൻ്റെ കഴുത്തിനു തൊട്ടടുത്തായി സീറ്റിൻ്റെ പുറകിലത്തെ കമ്പിയിൽ പിടിച്ചു കൊണ്ട് അലക്ഷ്യമായി ഇരിക്കുന്ന വിനയനെയാണ്. 

സീറ്റിൽ നിന്നും ചാടി എഴുന്നേറ്റ ലതിക, വിനയനെ നോക്കി ആക്രോശിച്ചു.
താൻ, എന്താടോ എന്നെ ചെയ്തത്!
ഒന്നും മനസ്സിലാവാതെ വിനയൻ ലതികയെ നോക്കി. ബസ്സിനുള്ളിൽ നിറയെ ആളുകൾ. എല്ലാവരുടേയും ശ്രദ്ധ ലതികയിലേക്ക്..  
എന്താ പ്രശ്നം!
തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന കണ്ടക്ടർ ലതികയോട് കാര്യം തിരക്കി.
വിനയനെ ചൂണ്ടിക്കാട്ടി ലതിക പറഞ്ഞു. 
ഇയാൾ എന്നെ..
എല്ലാം മനസ്സിലായതു പോലെ കണ്ടക്ടർ, ബസ്സ് നിർത്താനുള്ള ബല്ലടിച്ചു. വഴിയുടെ ഓരം ചേർന്ന് ബസ്സ് നിന്നു. എല്ലാവരും കൂടി ചേർന്ന് വിനയനെ പിടിച്ച് വലിച്ചു പുറത്തേക്ക് കൊണ്ടു പോയി.

പോലീസിനെ വിളിക്കിൻ!
ആരോ പറയുന്നത് കേട്ടു.
പോലീസിനെ വിളിക്കുന്നതിനു മുൻപ് ഇവനെ ഒന്നു പെരുമാറണം..
അതെ, അതെ! ഒരു പെണ്ണിൻ്റെ മാനം കളയാൻ ശ്രമിച്ചവനാണ് ഇവൻ!
ആൾക്കൂട്ടത്തിൽ, അവിടെയും ഇവിടെയും നിന്ന് ആരെക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു..
അക്രമാസക്തമായ നാട്ടുക്കൂട്ടം, പ്രക്ഷുബ്ധമായ കടലിനെ പോലെ തോന്നിപ്പിച്ചു.

ബസ്സിൽ ഉണ്ടായിരുന്ന ആബാലവൃദ്ധം ജനങ്ങളും അതുവഴി പോയവരും വിനയനെ തല്ലി. 
എനിക്കൊന്നും അറിയില്ലേ! ഞാനൊന്നും ചെയ്തില്ലേ!
നിസ്സഹായനായി വിനയൻ നിലവിളിച്ചുകൊണ്ടിരുന്നു..

അപ്പോഴേക്കും സ്ഥലം എസ്. ഐ സൂര്യകുമാറും സംഘവും അവിടെ എത്തി. അടി കൊണ്ട് അവശനായി നിൽപ്പുണ്ടായിരുന്ന വിനയനെ ചൂണ്ടിക്കാട്ടി, പിടിച്ച് വണ്ടിയിൽ കയറ്റാൻ എസ്.ഐ പോലീസുകാരോട് ആജ്ഞാപിച്ചു. 

അതിനിടയിൽ സംഘത്തിൽ ഉണ്ടായിരുന്ന പോലീസുകാരൻ രാമൻ പറഞ്ഞു..
സാറേ, ഇവനെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി എൻകൗണ്ടർ ചെയ്താലോ!
അതു കേട്ട വിനയൻ അറിയാതെ 'അയ്യോ!' എന്നു വിളിച്ചു പോയി.

താൻ പറഞ്ഞതിന് മറുപടി കിട്ടാത്തത്, തോക്കിൽ വേണ്ടത്ര ഉണ്ടയില്ലാത്തത് കൊണ്ടായിരിക്കും എന്നു രാമൻ പോലീസ് കരുതി.

അപ്പോഴേക്കും ചാനലുകളിൽ വാർത്തകൾ വന്നു തുടങ്ങിയിരുന്നു. ബസ്സിനുള്ളിൽ വച്ചു യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു പോലിസിനെ ഏൽപ്പിച്ചു..

എടോ! താൻ ഒരൊറ്റ ആളാണ് ഇതിനൊക്കെ കാരണം
ഇതെല്ലാം കണ്ടു കൊണ്ട് ഇരുന്ന കറുമ്പൻ പല്ലി, വെളുമ്പൻ പല്ലിയോട് പറഞ്ഞു..

അപ്പോൾ വെളുമ്പൻ പറഞ്ഞു
ഇവർ ഇത് എന്തു ഭാവിച്ചിട്ടാണ്!
മനുഷ്യത്വം എന്നു പറയും, പക്ഷെ, അവരുടെ നിഘണ്ടുവിലേ ഉള്ള കാര്യം അല്ല. ഒരു ആരോപണം ഉണ്ടാകുമ്പോൾ സത്യം അറിയാൻ ശ്രമിക്കണ്ടേ!

അത് ഇവരുടെ ജനിതകപരമായ സവിശേഷത ആണ്. പൊതുസ്ഥലങ്ങൾ, മറ്റുള്ളവരുടെ സ്ഥലങ്ങൾ ഇതൊക്കെ കണ്ടാലും, ഒരാളെ തക്കത്തിനു കിട്ടിയാലും കൈയ്യേറ്റം നടത്തി കളയും..
കറുമ്പൻ പറഞ്ഞു.

എല്ലാം ശ്രദ്ധയോടെ കേൾക്കുകയായിരുന്ന വെളുമ്പൻ പല്ലി പറഞ്ഞു.
വേറേ ആർക്കെങ്കിലും ആയിരുന്നു ഈ വിധിയെങ്കിൽ, ഒരു ഇടി കൊടുക്കാൻ ഇപ്പോൾ അടി കൊണ്ട ആളും ഒപ്പം ഉണ്ടാകുമായിരുന്നു.. ഏതായാലും അയാൾക്ക് ഏന്തെങ്കിലും ഉന്നത ബന്ധങ്ങൾ ഉണ്ടോ എന്നു പരിശോധിച്ച് അറിഞ്ഞതിനു ശേഷം ആയിരിക്കും ഭാവിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്.

ബസ്സിനുള്ളിൽ വച്ചു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഏതാണ്ട്, ഇതായിരിക്കും നാളത്തെ പത്രത്തിലെ വാർത്ത!
ഇതു പറഞ്ഞ് കറുമ്പൻ പല്ലി ആ സംഭാഷണം അവസാനിപ്പിച്ചു.


കഥ, ചിത്രം - അയ്യപ്പൻ മണികണ്ഠൻ നായർ


Comments

Popular posts from this blog

എൻ്റെ കാമുകി!

പ്രണയാനുഭൂതികളുടെ വന്യമായ സാക്ഷാത്കാരങ്ങൾ.. പകലിന് മുകളിലേക്ക് രാത്രിയുടെ സീൽക്കാരം പടർന്നു കയറി.. ഈ മാത്രകളുടെ വിഹ്വലതകളെ ഉൾക്കൊള്ളാൻ കഴിയാതെ പാതിരാ ചന്ദ്രൻ കരിമ്പടങ്ങൾ തേടി പോയി.. കരിയില കൂട്ടങ്ങൾ, മരങ്ങൾക്ക് താഴെ തീർത്ത ശയ്യയിലേക്ക് രാത്രിയുടെ സുഗന്ധങ്ങൾ വഴിഞ്ഞൊഴുകി..  രാഗലീലകളുടെ ചടുല താളങ്ങൾക്ക് കാറ്റിൻ്റെ വേഗത ആയിരുന്നു.. ആവേഗങ്ങൾക്ക് പതിയെ നിശ്ചലത കൈവന്നു. രാത്രിയുടെ പകുതിയിൽ പാതിയായവൾ, വിജനതയിലേക്ക് തന്നെ വീണ്ടും തിരിച്ചു പോയി.. പാലപ്പൂക്കളുടെ മദന ഗന്ധവും രാത്രിയും, പിന്നേയും അവിടെ തങ്ങി നിന്നു.. എഴുത്ത്, ചിത്ര രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

ഇന്ത്യൻ വഴികളിൽ വാഹനം ഓടിക്കുമ്പോൾ..

നാട്ടുവഴികളിലെ സാഹസിക യാത്രകൾ! ചില മുന്നറിയിപ്പുകൾ.. 1. വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനം ഏതൊരു വിധ മുന്നറിയിപ്പും നൽകാതെ വളരെ പെട്ടെന്ന്, റോഡിലേക്ക് കയറി വരാൻ സാധ്യത ഉണ്ട്. 2. വഴിയുടെ ഓരങ്ങളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വഹനത്തിൻ്റെ വാതിൽ, വാഹനത്തിൻ്റെ ഉള്ളിൽ നിന്നും റോഡിൻ്റെ ഭാഗത്തേക്ക്, എപ്പോൾ വേണെമെങ്കിലും വലിച്ചു തുറക്കാം. 3. ഇടവഴികളിൽ നിന്നും എപ്പോൾ വേണമെങ്കിലും, മുന്നറിയിപ്പുകൾ ഇല്ലാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് കയറി വരാം.. 4. നിയമം തെറ്റിച്ച് തെറ്റായ ദിശയിൽ, വരുന്ന ഒരു വാഹനത്തെ ഏതു നിമിഷവും പ്രതീക്ഷിക്കണം. 5. മുന്നിൽ പോകുന്ന ഒരു വാഹനം, സിഗ്നലുകളോ, മുന്നറിയിപ്പുകളോ, നൽകാതെ പെട്ടെന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിയാം.. 6. വഴിയുടെ കുറുകേ വലിച്ചു കെട്ടിയിരിക്കുന്ന, ദൂരെ നിന്നും കാണാൻ കഴിയാത്ത, ഒരു കയർ, കമ്പി, വടങ്ങൾ, ഇതു പോലുള്ള കാര്യങ്ങളെ എപ്പോഴും പ്രതീക്ഷിക്കണം. 7. സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതൊന്നും ഇല്ലാതെ വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളെ, വളരെ അടുത്ത് എത്തുമ്പോൾ മാത്രം ആയിരിക്കും കാണാൻ കഴിയുക. 8.മുന്നറിയിപ്പുകളോ, പ്രത്യേക അടയ...

ഒരു പൂവ് നൽകൂ...

ലേഖനം 'നിങ്ങൾ പ്രതീക്ഷകൾ എല്ലാം നഷ്ടമായി ആകെ നിരാശനാണോ, ഈ നമ്പറിൽ ഒന്നു വിളിക്കൂ. ഒരു അഞ്ച് മിനിറ്റ് സംസാരിക്കൂ.' ഇങ്ങനെയുള്ള, സർക്കാരിന്റെ ഒരു പരസ്യം അടുത്ത കാലത്ത് ഒന്നും ഞാൻ ഒരു മാധ്യമങ്ങളിലും കണ്ടിട്ടില്ല. പബ്ലിക് റിലേഷൻ്റെ ഭാഗമായി, പല തരത്തിലുള്ള, അനാവശ്യ കാര്യങ്ങൾക്കും പരസ്യങ്ങൾ നൽകി, വൻ തുകകൾ പാഴാക്കി കളയുമ്പോഴും, സമൂഹത്തിന് പ്രയോജനമുള്ള പരസ്യങ്ങൾ വളരെ അപൂർവ്വമായിട്ടാണ് നമ്മുടെ മാധ്യമങ്ങളിൽ കാണാറുള്ളത്. ഒരു സർക്കാർ, ആ ദേശത്തെ ജനങ്ങളുടെ അച്ഛനും അമ്മയും, കാരണവരും ആയിരിക്കണം. ഏതൊരു സാധാരണക്കാരൻ്റെയും ഏറ്റവും ചെറിയ കാര്യങ്ങൾ പോലും അന്വേഷിച്ചു അറിയുകയും അതിന് പരിഹാരം ഉണ്ടാക്കുകയും സ്വൈര്യ ജീവിതവും സമാധാനവും തുല്യനീതിയും ഉറപ്പു വരുത്തുകയും ചെയ്യുക, എന്നത്  സർക്കാരിൻ്റെ കടമയും ഉത്തരവാദിത്വവും  ആണ്.  വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും സംഘടനകൾക്കും  പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ, വളരെ പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് കൊണ്ടു വരാൻ സർക്കാരിന് കഴിയും. എല്ലാ 'മെഷിനറി' കളുടേയും നിയന്ത്രണങ്ങളും അധികാരങ്ങളും നിക്ഷിപ്‌തമായിട്ടുള്ളത് സർക്കാരിൻ്റെ കൈകളിൽ ആണ്. പലപ്പോഴും ആരോടെങ്കിലു...