Skip to main content

Posts

മതിലുകൾ തീർക്കുന്ന അസ്വസ്ഥതകൾ

മറ തീർത്തു കൊണ്ട് ഉയർന്നു നിൽക്കുന്ന മതിലുകൾ ഭൗതികമായ പ്രതിരോധത്തോടൊപ്പം പ്രകൃതിയുടെ അനിതരമായ നിലനിൽപ്പിലും തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്. തെരുവുകളെയും നാടിനെയും കൂടുതൽ ഇടുങ്ങിയതാക്കുകയും നാടിന് ദുർബ്ബലമായ ലോകച്ഛായ പകർന്നു നൽകുകയും ചെയ്യുന്നു. വരണ്ട കാഴ്ചകളുടെ വിമ്മിഷ്ടം അപ്പുറത്തും ഇപ്പുറത്തും കെട്ടി നിർത്തി, തുറന്ന ഇടങ്ങളെയും മനസ്സുകളെയും അന്യവൽക്കരിച്ച് പുകയുടെ കറുത്ത മാറാലകളെയും പൊടികളെയും സൂക്ഷിക്കുകയും പൊലിപ്പം കുറഞ്ഞ മങ്ങിയ പ്രഭയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. മതിലുകൾ ജനാധിപത്യ ഇടങ്ങളെയും സ്വാതന്ത്ര്യത്തെയും പ്രതിനിധീകരിക്കുകയില്ല. അത് അടഞ്ഞ അധ്യായങ്ങളെ കൂടുതൽ ഉറപ്പുള്ളതാക്കുന്നു. ജലത്തിനെയും കാറ്റിനെയും മർമ്മരങ്ങളെയും തടയുന്നു. പച്ചപ്പുകളുടെ സമതലങ്ങളെയും താഴ്‌വാരങ്ങളെയും ചേരികൾ ആയി പരിവർത്തനപ്പെടുത്തുന്നു. വിശാലമായ രഹസ്യാത്മകതകളെ  സിമൻ്റും കൃത്രിമ കല്ലും കൊണ്ട് അടക്കുന്നു. വിദൂരവും അനന്തവുമായ കാഴ്ചകളെ നരച്ച ഇടനാഴികൾക്കുള്ളിൽ പരിധികൾ നിശ്ചയിച്ച് കുരുക്കിയിടുന്നു.. നമുക്ക് വേണ്ടത് നരച്ചുറച്ച തടവറകൾ അല്ല. പ്രകൃതിയുടെ അനന്തവും സമ്മോഹനവും ദൂരൂഹവുമായ വീക്ഷണങ്ങളിൽ ആശ്ചര്യപ്പെട...
Recent posts

മിഥ്യകൾ

അതിരുകൾ തിരിക്കുന്നിടം  വരെയുള്ളൂ നമ്മൾ തമ്മിലുള്ള കണ്ടുമുട്ടൽ അതു കഴിഞ്ഞാൽ നമ്മൾ വരണ്ട മരീചികകൾ ഭൂതകാലം നഷ്ടപ്പെട്ട് വാക്കുകൾ നഷ്ടപ്പെട്ട് അർത്ഥങ്ങളും നഷ്ടപ്പെട്ട് ഗതകാലങ്ങളുടെ മണൽപ്പരപ്പുകളിൽ  തീർക്കപ്പെട്ട മിഥ്യകൾ നമ്മൾ വരണ്ട മരീചികകൾ

Beyond the Singularity: A Formalization of the Law of Spatio-Energetic Dissipation and Kinetic Transition to Negative Space

This paper proposes a theoretical framework termed the Law of Spatio-Energetic Dissipation , which examines spatial confinement as a critical determinant of energetic velocity. By introducing the Space-Velocity Reciprocity Law , the study suggests that as spatial volume approaches the singularity threshold of zero, the velocity of energy dissipation tends toward infinity. Furthermore, the work explores the kinetic transition of energy within the domain of Negative Space , where the absence of physical distance ($d=0$) potentially eliminates the necessity for temporal traversal. In this non-spatial manifold , the study investigates how energy may transcend linear progression to achieve absolute instantaneous presence , effectively bypassing traditional limitations of the speed barrier and causality . This research provides a formal basis for analyzing infinite velocity not as a violation of physical laws, but as a state of energetic liberation occurring at the collapse of spatial co...

ശൽപ്പിത മഴയിലെ വീഥികൾ

  മണ്ണിൽ ഉറച്ച് നിൽക്കുമ്പോഴും പാദങ്ങൾ ഭൂമിയിൽ മൃദുവായി മാത്രമേ സ്പർശിക്കുന്നുള്ളൂ. ചിത്രദത്തൻ്റെ മറുപടി അരക്ഷിതമായ കാട്ടിലെ വ്യാളിയുടെ നാവ് പോലെ പുറത്തേക്ക് ഉതിർന്നു... നിൻ്റെ വിജയം ആപേക്ഷികവും താൽകാലികവും ഗാന്ധക നക്ഷത്ര സമൂഹത്തിലെ അര നാഴിക പകലിൻ്റെ ദൈർഘ്യവും മാത്രം ഉള്ളതാണ്... ഹീനത്രയാ...! നിനക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തതാണ്... ചിത്രദത്തൻ ഇതു പറയുമ്പോൾ,  അവിടെ, വിജനതയിൽ നിന്നും ഒരു കുട മണിക്കിലുക്കത്തിൻ്റെ നാദ സീൽക്കാരം... പിന്നെ അത് ഒരു  മുഴക്കമായി മാറി... ഹീനത്രയാ... നീയും നിൻ്റെ അനുചരരും ചെയ്തു കൂട്ടിയ ദുഷ്ട പാപങ്ങളുടെ അലയൊലികൾ പ്രപഞ്ചത്തിൻ്റെ വടക്കു ഭാഗത്തെ ശമിത്രകം തീരം വരെ എത്തിയിട്ടുണ്ട്. കഠിന രാശിയുഠട നാലാം ദുഷ്ടൈക ഭാവത്തിൽ ഈ ലോകത്തെ നീ ആവഹിച്ചു തള്ളിയിരിക്കുന്നൂ... ഇനിയുണ്ടാകുന്ന മാറ്റങ്ങളൊന്നും ആർക്കും തടയാനാകില്ല... പഴുത്ത തീനാളങ്ങൾ പോലെ കടലുകൾ ഉരുകി തിളക്കുകയും പരക്കുകയും ചെയ്യും..  ശൽപ്പിത മഴ പെയ്തു പാറകൾ ഉരുകി വീഴും.. ശവങ്ങൾ തിങ്ങിയ വിജന വീഥിയിലൂടെ വ്യഥകളും വേദനകളും സഹിക്കാൻ കഴിയാതെ ജനത ഓടി നടക്കും... പെരുമഴയിൽ ശവങ്ങൾ ഓളം തുള്ളും.. ദുരിത കാലം പ...

ഭേരി...

കവിത പൊരുതി നേടുക  ധീരരെ വിണ്ണിലുയർന്നു പൊങ്ങുക  കൂട്ടരെ പിന്നിലായ് ഒളിച്ചു നിൽക്കും കപട വഴികളെ  കരുതുവിൻ ധീരരായ് മുന്നിലൂടെ പൊരുതി വേണം  നേടുവാൻ പോയ കാലം  ഓർമ്മ വേണം  ഓർത്തു തന്നെ  നീങ്ങണം ഓർമ്മതൻ ചുടലയിൽ നിന്നു ഭേരി മുഴങ്ങണം അശ്രു വീണ നനഞ്ഞ മണ്ണിൽ പാദം പുൽകിയുറക്കണം അവിടെ നിന്നും രാകണം മൂർച്ചയുള്ളൊരു  നാളെയെ... എഴുതിയത് -  അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)

അവിടെയായിരുന്നു ഞാൻ...

ഇപ്പോഴും ഞാൻ തേടുന്നത് മലകളും കുന്നുകളും  മരങ്ങളും കാടും പുൽമേടുകളും ഒറ്റയടിപ്പാതകളും പുഴകളും നക്ഷത്രങ്ങളും നിറഞ്ഞ  ശാന്തവും വിജനവുമായ തീരങ്ങളും താഴ്‌വാരങ്ങളുമാണ്... ഞാൻ അവിടെയുണ്ടായിരുന്നു. അവിടെയായിരുന്നു ഞാൻ... എപ്പോഴോ എനിക്കത് നഷ്ടപ്പെട്ടുപോയി... ഇപ്പോഴും അത് തേടി നടക്കുകയാണ്.. എന്റെ കണ്ണിലെ ആ വേപഥു കാണുന്നില്ലേ... എഴുതിയത് -  അയ്യപ്പൻ മണികണ്ഠൻ നായർ (അയൻ)

മണക്കാട്മുക്കിനെ ഭീതിയിലാഴ്ത്തിയ സന്ധ്യ!

സംഭവം എൺപത് കാലഘട്ടം. ആറ്റുകാൽ പോകുന്ന വഴിക്ക് മണക്കാട്മുക്കിൽ ഒരു പാർക്ക് ഉണ്ട്. അതിൻ്റെ എതിർ വശത്തായി വലിയ ഒരു വൈക്കോൽ ഡിപ്പോ ഉണ്ടായിരുന്നു. അടുത്തായി ഒരു ചാരായ ഷാപ്പും കടകളും എല്ലാം ഉണ്ട്. മിക്കവാറും എല്ലാ ദിവസവും ഒരു വലിയ ലോഡ് വൈക്കോലുമായി ലോറി അവിടെ വരും. വൈക്കോൽ ഡിപ്പോയുടെ അരികിലായി ലോറി നിർത്തിയ ശേഷം, തൊഴിലാളികൾ ലോഡ് ഇറക്കും. അതിന് ശേഷം കയറെല്ലാം ശരിക്ക് കെട്ടി ശരിപ്പെടുത്തി ലോറി തിരികെ പോകും. ഏതാണ്ട് എല്ലാ ദിവസവും സന്ധ്യാ സമയം ആകുമ്പോഴാണ്, തൊഴിലാളികൾ ലോഡ് ഇറക്കുന്നത്. തൊട്ടടുത്തെ ചാരായ ഷാപ്പിൽ വരുന്നവരും, അടുത്തുള്ള ചായക്കടയിൽ വരുന്നവരും അടുത്തുള്ള ചന്തയിൽ പിരിവിനും പലിശക്കും സാധനങ്ങളുടെ തുക വാങ്ങാൻ വരുന്നവരും എല്ലാം കൂടി സാമാന്യം തിരക്കുണ്ടാകും. എങ്കിലും ഇന്നു ഉള്ളതിനെക്കാളും ശാന്തത അന്നുണ്ടായിരുന്നു... അന്നും പതിവു പോലെ വൈക്കോൽ ലോറിയെത്തി, സന്ധ്യ സമയം. തൊഴിലാളികൾ ലോഡ് ഇറക്കി. എല്ലാം കഴിഞ്ഞ് ലോറിയിലെ കയർ എല്ലാം കെട്ടി ഉറപ്പിച്ചു. വൈക്കോൽ കെട്ട്, കെട്ടി വരുന്ന വലിയ കയർ മുറിക്കാൻ ഒരു വെട്ടു കത്തി ലോറിയിൽ ഉണ്ട്. അത് ആവശ്യം കഴിഞ്ഞ ശേഷം താഴെ നിന്നും ലോറിയുടെ മുകളിലുള്ള വൈക്കോലിലേക്...