Skip to main content

ചരിത്രത്തിൻ്റെ വഴിത്താരകളിൽ, ഒരു കമ്യൂണിസ്റ്റുകാരൻ..

ലേഖനം

Attingal, Attingal, Vasu, ആറ്റിങ്ങൽ വാസു, മലയാളം, കേരളം, kerala, malayalam, ലേഖനം, Malayalam article, കമ്മ്യൂണിസ്റ്റ്, തിരുവനന്തപുരം, Communist, Communist Party, രാഷ്ട്രീയം, Politics, Party, Malayalam, kerala,Thiruvananthapuram,1950, Article
ആറ്റിങ്ങൽ വാസു

ആറ്റിങ്ങലിൽ വാസു എന്നൊരാൾ ഉണ്ടായിരുന്നു. ആറ്റിങ്ങലിൻ്റെ പ്രിയപ്പെട്ട കമ്യൂണിസ്റ്റ് വാസു. ആറ്റിങ്ങൽ നഗരസഭാ പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയവരിൽ പ്രമുഖനായ വേളാർകുടി സ്വദേശി വാസു.

വെട്ടൻ ശ്രീധരൻ, ജനാർദ്ധനൻ ആശാരി, ആർ.പ്രകാശം എന്നീ മൂവർ സംഘത്തിൻ്റെ കൂടെ വേളാർകുടി പ്രദേശത്തുള്ള ഗണപതിക്കും വേലുവിനും ഒപ്പം നിന്ന് പ്രവർത്തിച്ച ആറ്റിങ്ങൽ വാസു, ആറ്റിങ്ങൽകാരുടെ കമ്യൂണിസ്റ്റ് വാസു ആയി മാറി. 

ഇവർ മൂവരുടെയും പ്രവൃർത്തന ഫലമായി, വേളാർ സമുദായത്തിൽ ഉള്ളവർ കൂടുതൽ താമസിക്കുന്ന വേളാർകുടി, ഒരു കമ്യൂണിസ്റ്റ് ഗ്രാമമായി രൂപാന്തരപ്പെട്ടു.

ഗ്രാമ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്ലാസ്സുകളിൽ, നേതാക്കളെ എത്തിക്കുന്ന ചുമതല വാസുവിനാണ് ഉണ്ടായിരുന്നത്. വേളാർ സമുദായത്തിനുള്ളിലും, ആറ്റിങ്ങൽ ഭാഗങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയതിൽ വാസുവും സംഘവും വലിയ പങ്കാണ് വഹിച്ചത്.

ഒരു കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആവേശമായിരുന്ന യുവ നേതാവ്, ഒരു പ്രായം കഴിഞ്ഞ്, ജീവിതം വഴിമുട്ടിയപ്പോൾ ഭൂപടങ്ങളുടെ കച്ചവടവുമായി മുന്നോട്ടു പോയി. പല സ്ഥലങ്ങളിൽ പോയി ഭൂപടങ്ങൾ വിറ്റ് തൻ്റെ കുടുംബത്തിൻ്റെ ഭുപടത്തിൽ, രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ അദ്ധേഹം പരിശ്രമിച്ചു. കാലം മുന്നോട്ടു പോയപ്പോൾ, ഒറ്റപ്പെട്ടു പോയ അദ്ധേഹം ഒരു റേഷൻ കടയുടെ വരാന്തയിൽ അഭയം പ്രാപിച്ചു. 

ചുവപ്പു തുണി തലയിൽ കെട്ടി നടന്നിരുന്ന വാസു, 1950 കാലഘട്ടങ്ങളിൽ നാടിൻ്റേയും യുവാക്കളുടേയും ആവേശമായിരുന്നു.  2011 ജൂൺ മാസം 79 മത്തെ വയസ്സിൽ അദ്ധേഹം അന്തരിച്ചു.


എഴുത്തും രൂപകൽപ്പനയും - അയ്യപ്പൻ മണികണ്ഠൻ നായർ

Comments

Popular posts from this blog

എൻ്റെ കാമുകി!

പ്രണയാനുഭൂതികളുടെ വന്യമായ സാക്ഷാത്കാരങ്ങൾ.. പകലിന് മുകളിലേക്ക് രാത്രിയുടെ സീൽക്കാരം പടർന്നു കയറി.. ഈ മാത്രകളുടെ വിഹ്വലതകളെ ഉൾക്കൊള്ളാൻ കഴിയാതെ പാതിരാ ചന്ദ്രൻ കരിമ്പടങ്ങൾ തേടി പോയി.. കരിയില കൂട്ടങ്ങൾ, മരങ്ങൾക്ക് താഴെ തീർത്ത ശയ്യയിലേക്ക് രാത്രിയുടെ സുഗന്ധങ്ങൾ വഴിഞ്ഞൊഴുകി..  രാഗലീലകളുടെ ചടുല താളങ്ങൾക്ക് കാറ്റിൻ്റെ വേഗത ആയിരുന്നു.. ആവേഗങ്ങൾക്ക് പതിയെ നിശ്ചലത കൈവന്നു. രാത്രിയുടെ പകുതിയിൽ പാതിയായവൾ, വിജനതയിലേക്ക് തന്നെ വീണ്ടും തിരിച്ചു പോയി.. പാലപ്പൂക്കളുടെ മദന ഗന്ധവും രാത്രിയും, പിന്നേയും അവിടെ തങ്ങി നിന്നു.. എഴുത്ത്, ചിത്ര രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

ഇന്ത്യൻ വഴികളിൽ വാഹനം ഓടിക്കുമ്പോൾ..

നാട്ടുവഴികളിലെ സാഹസിക യാത്രകൾ! ചില മുന്നറിയിപ്പുകൾ.. 1. വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനം ഏതൊരു വിധ മുന്നറിയിപ്പും നൽകാതെ വളരെ പെട്ടെന്ന്, റോഡിലേക്ക് കയറി വരാൻ സാധ്യത ഉണ്ട്. 2. വഴിയുടെ ഓരങ്ങളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വഹനത്തിൻ്റെ വാതിൽ, വാഹനത്തിൻ്റെ ഉള്ളിൽ നിന്നും റോഡിൻ്റെ ഭാഗത്തേക്ക്, എപ്പോൾ വേണെമെങ്കിലും വലിച്ചു തുറക്കാം. 3. ഇടവഴികളിൽ നിന്നും എപ്പോൾ വേണമെങ്കിലും, മുന്നറിയിപ്പുകൾ ഇല്ലാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് കയറി വരാം.. 4. നിയമം തെറ്റിച്ച് തെറ്റായ ദിശയിൽ, വരുന്ന ഒരു വാഹനത്തെ ഏതു നിമിഷവും പ്രതീക്ഷിക്കണം. 5. മുന്നിൽ പോകുന്ന ഒരു വാഹനം, സിഗ്നലുകളോ, മുന്നറിയിപ്പുകളോ, നൽകാതെ പെട്ടെന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിയാം.. 6. വഴിയുടെ കുറുകേ വലിച്ചു കെട്ടിയിരിക്കുന്ന, ദൂരെ നിന്നും കാണാൻ കഴിയാത്ത, ഒരു കയർ, കമ്പി, വടങ്ങൾ, ഇതു പോലുള്ള കാര്യങ്ങളെ എപ്പോഴും പ്രതീക്ഷിക്കണം. 7. സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതൊന്നും ഇല്ലാതെ വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളെ, വളരെ അടുത്ത് എത്തുമ്പോൾ മാത്രം ആയിരിക്കും കാണാൻ കഴിയുക. 8.മുന്നറിയിപ്പുകളോ, പ്രത്യേക അടയ...

Consciousness, Event, and Duality: The Nature of Our Knowledge

Dear All, I am pleased to share the news that my manuscript, ' Consciousness, Event, and Duality: The Nature of Our Knowledge ,' is now available as a preprint . Please visit the link below to read the paper and share your valuable feedback. Read the paper here: Nair, A. M. (2025). Consciousness, Event, and Duality: The Nature of Our Knowledge. Zenodo .  https://doi.org/10.5281/zenodo.17404711