Skip to main content

കാട് തേടി പോകുമ്പോൾ...

കാട് തേടി പോകുമ്പോൾ...
Malayalam Short story, Malayalam Kadhakal, മലയാളം കഥ, മലയാളം കഥകൾ, മലയാളം സാഹിത്യം, Malayalam literature, മലയാളം, കേരളം, കഥകൾ, സാഹിത്യം, ചെറുകഥ, Malayalam Story
കഥ


ജീവിതം പോലെ തന്നെ വഴിത്താരകളും, ദുർഘടമായ പാതകളിലൂടെ കയറ്റങ്ങളുടേയും പിരിവുകളുടേയും പരമ്പരകൾ താണ്ടി പോകേണ്ടി വരും. നാട്ടിലെ  ജീവിതം എന്ന ആഢംബരം പ്രഹേളിക ആയപ്പോഴാണ് കാടു കയറാൻ തീരുമാനിച്ചത്..  

ക്രൂരതകളുടേയും അസമത്വങ്ങളുടേയും നാട്ടിൽ ഇനിയൊരു തുടർച്ച വേണ്ട എന്നു തീരുമാനിച്ചു. വലിയ തട്ടിപ്പുകാരും കപട മുഖങ്ങളും വിരാജിക്കുന്ന ഇവിടെ നിന്നും ഒരു ഒളിച്ചോട്ടം, അതു കാട്ടിലേക്കായിരുന്നു.. 

നിസ്സഹായനായ ഒരു സാധാരണ മനുഷ്യൻ പ്രതികരണത്തിനു പോലും കഴിയാതെ, കശക്കി ഏറിയപ്പെടും എന്നുള്ള തിരിച്ചറിവ് ഭയപ്പെടുത്തുന്ന അസ്വസ്ഥതകളുടെ, അരക്ഷിതമായ പകലുകളേയും  രാത്രികളേയും സൃഷ്ടിച്ചെടുത്തു.

ആദിമ കാലത്തെ കാടിൻ്റെ വസന്തം നുകരണമെന്നു തോന്നി. മരങ്ങളുടെ മടിത്തട്ടിൽ അവരുടെ തണൽ പറ്റി ജീവിതം അവിടെ അവസാനിക്കുന്നു എങ്കിൽ  അവസാനിക്കട്ടെ! ഒരു ആന എതിരേ വരുന്നുണ്ട്. ചങ്ങലകളില്ലാത്ത, ഗജവീരന്മാരെ പോലെ എല്ലാവരും സ്വതന്ത്രരും നിർഭയരും ആയിരിക്കേണ്ടതുണ്ട്.  

എവിടേക്കുള്ളതാണ് ഈ യാത്ര!

അരക്ഷിതമായ ചുറ്റുപാടുകളിൽ നിന്നും കാടു തേടി വന്നതാണ്.. 

സ്വജന പക്ഷപാതികളുടേയും അഴിമതിക്കാരുടേയും ഒരു അഹന്ത നിങ്ങൾക്കുണ്ട്.. 

കുറച്ചൊക്കെ അധികാരമുള്ള ഏതു സ്ഥലത്തു പോയാലും എടാ! പോടാ! നീ..! എന്നൊക്കെയുള്ള  വിളികളാണ് കേട്ടു ശീലിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ, ചങ്ങലകളില്ലാത്ത ആനയുടെ, നിങ്ങൾ, എന്ന പ്രയോഗം മനസ്സിലുടക്കി. മറുപടി  കൊടുക്കണമല്ലോ. 

കാട്ടിൽ ഒരിടം തരണം. നാട്ടിൽ വലിയ നികുതി കൊടുത്തു  അസമത്വങ്ങളുടേയും അനീതികളുടേയും വലിയ ഭാരങ്ങൾ തലയിൽ എടുത്തു ചുമക്കേണ്ടി വരുന്നുണ്ട്.. 

ആന, പതിയെ അരികിലേക്കു വന്നു, അടക്കം പറച്ചിൽ പോലെ, ഗദ്ഗദം പോലെ പറഞ്ഞു.. 

കത്തിത്തീർന്ന ശവ ശരീരം പോലെ കുറച്ചു എല്ലിൻ കഷ്ണങ്ങൾ അവിടെ അവിടെയായി ബാക്കിയുണ്ട്.. അതുപോലും കൊത്തിയെടുക്കാൻ കഴുകന്മാർ  മത്സരിക്കുന്നു...  നിങ്ങൾ പറയൂ.. എവിടെയാണ് കാട്! മരങ്ങളും പുഴകളും എവിടെ! അഭയാർത്ഥികളുടെ ഒരു കൂട്ടമാണ് ഇവിടെ അവശേഷിക്കുന്നത്.

ശാക്തികചേരികൾ യുദ്ധത്തിനു തയാറെടുക്കുന്നുണ്ട്, അവർക്കിതൊരു  വേട്ടയാടലിന്റെ ഹരമാണ്.. തിരിച്ചു പോകാൻ ഒരിടവും ബാക്കി ഇല്ല.

പടക്കം പൊട്ടിച്ചും മയക്കു വെടി വച്ചും വൈദ്യുതി കടത്തിയും കൊന്നുകളഞ്ഞ ജീവിതങ്ങളുടെ കണക്കുകൾ ഇനിയും ബാക്കിയായ കാടുകളിൽ അദൃശ്യമായി എഴുതി ചേർത്തിട്ടുണ്ട്.. ആയതിനാൽ നിങ്ങൾ തിരിച്ചു പോകൂ.. കാടിറക്കത്തിന്റെ കഥകൾ ആരോടും പറയരുത്. നമുക്ക് ഇടയിലെ സ്വകാര്യ സംഭാഷണമായി ഇത് അവസാനിക്കണം.. 

അഭയമേതും ഇല്ലാതെ വരുമ്പോൾ നമ്മൾ എന്തു ചെയ്യും..


കഥ, ചിത്രം - അയ്യപ്പൻ മണികണ്ഠൻ നായർ

Comments

Popular posts from this blog

എൻ്റെ കാമുകി!

പ്രണയാനുഭൂതികളുടെ വന്യമായ സാക്ഷാത്കാരങ്ങൾ.. പകലിന് മുകളിലേക്ക് രാത്രിയുടെ സീൽക്കാരം പടർന്നു കയറി.. ഈ മാത്രകളുടെ വിഹ്വലതകളെ ഉൾക്കൊള്ളാൻ കഴിയാതെ പാതിരാ ചന്ദ്രൻ കരിമ്പടങ്ങൾ തേടി പോയി.. കരിയില കൂട്ടങ്ങൾ, മരങ്ങൾക്ക് താഴെ തീർത്ത ശയ്യയിലേക്ക് രാത്രിയുടെ സുഗന്ധങ്ങൾ വഴിഞ്ഞൊഴുകി..  രാഗലീലകളുടെ ചടുല താളങ്ങൾക്ക് കാറ്റിൻ്റെ വേഗത ആയിരുന്നു.. ആവേഗങ്ങൾക്ക് പതിയെ നിശ്ചലത കൈവന്നു. രാത്രിയുടെ പകുതിയിൽ പാതിയായവൾ, വിജനതയിലേക്ക് തന്നെ വീണ്ടും തിരിച്ചു പോയി.. പാലപ്പൂക്കളുടെ മദന ഗന്ധവും രാത്രിയും, പിന്നേയും അവിടെ തങ്ങി നിന്നു.. എഴുത്ത്, ചിത്ര രൂപകൽപ്പന - അയ്യപ്പൻ മണികണ്ഠൻ നായർ

ഇന്ത്യൻ വഴികളിൽ വാഹനം ഓടിക്കുമ്പോൾ..

നാട്ടുവഴികളിലെ സാഹസിക യാത്രകൾ! ചില മുന്നറിയിപ്പുകൾ.. 1. വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വാഹനം ഏതൊരു വിധ മുന്നറിയിപ്പും നൽകാതെ വളരെ പെട്ടെന്ന്, റോഡിലേക്ക് കയറി വരാൻ സാധ്യത ഉണ്ട്. 2. വഴിയുടെ ഓരങ്ങളിൽ, നിർത്തി ഇട്ടിരിക്കുന്ന ഒരു വഹനത്തിൻ്റെ വാതിൽ, വാഹനത്തിൻ്റെ ഉള്ളിൽ നിന്നും റോഡിൻ്റെ ഭാഗത്തേക്ക്, എപ്പോൾ വേണെമെങ്കിലും വലിച്ചു തുറക്കാം. 3. ഇടവഴികളിൽ നിന്നും എപ്പോൾ വേണമെങ്കിലും, മുന്നറിയിപ്പുകൾ ഇല്ലാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് കയറി വരാം.. 4. നിയമം തെറ്റിച്ച് തെറ്റായ ദിശയിൽ, വരുന്ന ഒരു വാഹനത്തെ ഏതു നിമിഷവും പ്രതീക്ഷിക്കണം. 5. മുന്നിൽ പോകുന്ന ഒരു വാഹനം, സിഗ്നലുകളോ, മുന്നറിയിപ്പുകളോ, നൽകാതെ പെട്ടെന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിയാം.. 6. വഴിയുടെ കുറുകേ വലിച്ചു കെട്ടിയിരിക്കുന്ന, ദൂരെ നിന്നും കാണാൻ കഴിയാത്ത, ഒരു കയർ, കമ്പി, വടങ്ങൾ, ഇതു പോലുള്ള കാര്യങ്ങളെ എപ്പോഴും പ്രതീക്ഷിക്കണം. 7. സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതൊന്നും ഇല്ലാതെ വഴിയുടെ അരികുകളിൽ, നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളെ, വളരെ അടുത്ത് എത്തുമ്പോൾ മാത്രം ആയിരിക്കും കാണാൻ കഴിയുക. 8.മുന്നറിയിപ്പുകളോ, പ്രത്യേക അടയ...

ഒരു പൂവ് നൽകൂ...

ലേഖനം 'നിങ്ങൾ പ്രതീക്ഷകൾ എല്ലാം നഷ്ടമായി ആകെ നിരാശനാണോ, ഈ നമ്പറിൽ ഒന്നു വിളിക്കൂ. ഒരു അഞ്ച് മിനിറ്റ് സംസാരിക്കൂ.' ഇങ്ങനെയുള്ള, സർക്കാരിന്റെ ഒരു പരസ്യം അടുത്ത കാലത്ത് ഒന്നും ഞാൻ ഒരു മാധ്യമങ്ങളിലും കണ്ടിട്ടില്ല. പബ്ലിക് റിലേഷൻ്റെ ഭാഗമായി, പല തരത്തിലുള്ള, അനാവശ്യ കാര്യങ്ങൾക്കും പരസ്യങ്ങൾ നൽകി, വൻ തുകകൾ പാഴാക്കി കളയുമ്പോഴും, സമൂഹത്തിന് പ്രയോജനമുള്ള പരസ്യങ്ങൾ വളരെ അപൂർവ്വമായിട്ടാണ് നമ്മുടെ മാധ്യമങ്ങളിൽ കാണാറുള്ളത്. ഒരു സർക്കാർ, ആ ദേശത്തെ ജനങ്ങളുടെ അച്ഛനും അമ്മയും, കാരണവരും ആയിരിക്കണം. ഏതൊരു സാധാരണക്കാരൻ്റെയും ഏറ്റവും ചെറിയ കാര്യങ്ങൾ പോലും അന്വേഷിച്ചു അറിയുകയും അതിന് പരിഹാരം ഉണ്ടാക്കുകയും സ്വൈര്യ ജീവിതവും സമാധാനവും തുല്യനീതിയും ഉറപ്പു വരുത്തുകയും ചെയ്യുക, എന്നത്  സർക്കാരിൻ്റെ കടമയും ഉത്തരവാദിത്വവും  ആണ്.  വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും സംഘടനകൾക്കും  പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ, വളരെ പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് കൊണ്ടു വരാൻ സർക്കാരിന് കഴിയും. എല്ലാ 'മെഷിനറി' കളുടേയും നിയന്ത്രണങ്ങളും അധികാരങ്ങളും നിക്ഷിപ്‌തമായിട്ടുള്ളത് സർക്കാരിൻ്റെ കൈകളിൽ ആണ്. പലപ്പോഴും ആരോടെങ്കിലു...